Friday, May 15, 2015

കാട്ടാളവേഷങ്ങള്‍



കാട്ടാളവേഷങ്ങള്‍

- സുരേഷ് കോടൂര്‍

കുട്ടനെന്തിനിതു കരയുന്നതിപ്പോ
ചാരത്തിതമ്മയിവിടെ കിടപ്പതില്ലേ
പൂട്ടിയുങ്ങുകെ കണ്ണനിപ്പോ
അച്ഛനിങ്ങെത്തുമതിപ്പൊഴൊരു കളിയുമായി
ഉറങ്ങാത്തകുട്ടനെ കട്ടോണ്ടുപോകുമൊരു
കാട്ടാനിങ്ങെത്തുമതിന്നുമുമ്പേ
മിഴികടക്കുകിവിടരികെക്കിടക്കുകെ-
ന്നുള്ളിലെ കണ്മണിക്കുമ്മ നല്‍കി
കെട്ടിപ്പുര്‍ന്നിതവനമ്മയെ കാതോര-
മാക്കിയാ വയറി മൃദുലത്തുടിപ്പുക
വാത്സല്യക്കണ്ണനെ വാരിപ്പുണർന്നവ-
തിത്തിരിനേരത്തിതേതോ കിനാവിന്‍റെ
തീരത്തുങ്ങുന്നൊരമ്മയാലോലമായ്

പിന്നെയിരുട്ടിന്‍റെ അന്ത്യയാമത്തിലായേതോ
കരാമിരമ്പത്തിലുരവേ
കുഞ്ഞിന്‍റെയച്ഛനിങ്ങെത്തീലറിഞ്ഞതും
ഇരുളിന്‍റെ വെളിയില്‍നിന്നപശബ്ദമായതും
ചിത്രവാതില്‍പ്പുത്തെവിടെയോനിന്നുമൊരു
ചിത്രവധത്തിന്‍റെ രോദനം കേട്ടതും
കാര്‍മേഘമന്തിക്ക് കൂടുകൂട്ടുംപോലെ
കണ്ണിമക്കുള്ളിലൊരു കാളിമപടര്‍ന്നതും
വീണ്ടുമക്കൊല്ല്തുടങ്ങിയെന്നറിവിന്‍റെ
കിടിലത്തര്‍ച്ചയിലവളിടറിത്തെറിക്കവേ
വാതിലിന്നപ്പുത്താപാതയോരത്തൊരാ-
കാശമുയരത്തി ചുടുചോര ചീറ്റവേ
കാണിയുടെ കണ്ഠത്തിലൊരുകത്തി കയറവെ
പന്തങ്ങളൊക്കെയാ കുടിലുകളെരിക്കവേ
ആരോടുമൊന്നിനുമൊരുത്തരം വേണ്ടാത്ത
രാക്ഷസക്കൂട്ടങ്ങളലറിത്തെറിച്ചതും
ദൈന്യത്തിനോങ്കാര വിലാപശബ്ദങ്ങളി-
രുട്ടിന്‍റെമൌനത്തിലാഞ്ഞു തറച്ചതും
ഒന്നുമറിഞ്ഞീലവ തന്‍റെകുട്ടനെ
മാറോടക്കിയങ്ങാഞ്ഞു കിതച്ചുപോയ്

എന്നമ്മയെന്തിനിതു കരയുന്നതിപ്പനി
കുട്ടനിവിടരികത്തിരിപ്പതില്ലെന്നവന്‍
കണ്ണനതുകൊഞ്ചിയക്കവിത്തുരുമ്മവെ
പുറംവരിവാതിലി സാക്ഷ നിരങ്ങുന്ന-
രട്ടഹാസംകേട്ടു ഞെട്ടിവിച്ചവ.
ദംഷ്ട്രകളതൊന്നാകെ ഇന്നിവിടെയിരതേടു-
മുള്ളിടംപിരുന്ന സത്യമവളറിയവേ
കട്ടിലിന്നേതോ കവാടത്തിനുള്ളിലായ്
കുട്ടനെയളിപ്പിച്ചു വിശ്വാസമാകവെ  
ആര്‍ത്തനാദത്തോടെയാ കതകുവീതും
പിന്നിലാരമ്മയെ കുത്തിപ്പിടിച്ചതും
നരകത്തിലെരിയുന്ന കണ്ണിലൂടാക്കണ്ണന-
മ്മയുടെ മാറിടം പിളരുന്നതറിയവെ
അവളെക്കശക്കിയക്കാപലികങ്ങ
രുധിരക്കൊഴുപ്പിന്നു ശമനം വരുത്തവെ
നഗ്നമാമമ്മയുടെ ഉദരക്കൊഴുപ്പിലതി-
ലലറിക്കരഞ്ഞവളെ  വിലങ്ങനെമുറിക്കവെ
ചീറുംചുവപ്പിന്‍റെയുത്തുടുപ്പില്‍നിന്നു-
മോമനസ്വപ്നമവരമ്മാനമാടവേ
അവിടുത്തെ ജയപാടി കാട്ടാളവേഷങ്ങളോ-
മനക്കാല്‍കളി കംസകളിക്കവെ  
വിയാര്‍ന്നരഗ്നിത നാവിതുടുപ്പിനായ്
ഓമല്‍ത്തുടുപ്പിനെ വീശിച്ചുഴറ്റവെ
ആരോതിരിച്ചിട്ട ചോദ്യചിഹ്നം പോലെ
വിളറിക്കിടന്ന നഗ്നത്തി നാഭിയി
ആഞ്ഞു ചവിട്ടിയവരിരുട്ടായി മറയവെ
ആരാതുത്തരം പറയേണ്ടതെരിതീയി
ആരാണുപകരേണ്ടതിവിടെയിനി ദാഹനീ
തീത്ഥവെള്ളത്തിൻ തണുപ്പുമായെത്തുമോ
തീത്ഥാടകർ ഈ മനുഷ്യന്‍റെ കോവിലിൽ
-------------------------------------------------------------------

No comments:

Post a Comment