Thursday, December 20, 2018

വനിതാമതിൽ ചുവപ്പുമതിലോ ജാതിമതിലോ അല്ല

"വനിതാമതിൽ ചുവപ്പുമതിലോ ജാതിമതിലോ അല്ല"
-സുരേഷ് കോടൂര്‍

കേരളം നവോത്ഥാന മൂല്യങ്ങളെയും, നടന്നുവന്ന വഴികളേയും വീണ്ടും സജീവമായി ചർച്ച ചെയ്യുന്ന നാളുകളാണിത്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയുടെ പശ്ചാത്തലത്തിലാണ് ലിംഗനീതിക്ക് വേണ്ടി വാദിക്കുന്നവർ ഒരു വശത്തും, ആൺകോയ്മക്ക് വിധേയയാവേണ്ടവളാണ് സ്ത്രീ എന്ന് ശാഠൃ൦ പിടിക്കുന്നവർ മറുവശത്തും എതിർചേരികളിൽ അണിനിരന്നുകൊണ്ടുള്ള സമരത്തിനു കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ആധുനിക നവോത്ഥാന മൂല്യങ്ങളിൽ പ്രധാനമായ ഒന്നാണ് സമത്വം എന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന സമത്വമെന്ന സങ്കൽപ്പത്തെ മൌലിക അവകാശമായി ഉയർത്തിപ്പിടിക്കുന്നത്. പക്ഷെ ലിംഗസമത്വമെന്നത് ഇന്നും ഇന്ത്യന്‍ സ്ത്രീയെ സംബന്ധിച്ച് ഇനിയും യാഥാർത്ഥ്യമായിട്ടില്ലാത്ത വെറും സ്വപ്നമായി നിലനിൽക്കുന്നു. മതാനുഷ്ടാനങ്ങളിലും, ജാത്യാചാരങ്ങളിലും, അധികാരത്തിന്റെ ശ്രീകോവിലുകളിലും, കോർപ്പറെറ്റ് ഇടനാഴികളിലും, സമൂഹത്തിലെ പൊതു ഇടങ്ങളിലും, കുടുംബത്തിനുള്ളിൽത്തന്നെയും സ്ത്രീ വിവേചനത്തിന്റെ, വിങ്ങലറിയുന്നു, അസമത്വത്തിന്റെ അധീശത്തിലമരുന്നു, അടിച്ചമർത്തലിൽ അരഞ്ഞൊടുങ്ങുന്നു. ഏത് അസംബന്ധ കാരണങ്ങൾ ഉന്നയിച്ചും സ്ത്രീയെ പൊതു ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തുിന്ന ഈ അനീതിക്കെതിരെയാണ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സുപ്രീംകോടതി സ്ത്രീകളോടുള്ള ഈ ക്രൂരമായ വിവേചനം ആധുനിക സമൂഹങ്ങൾക്ക് ഒരിക്കലും അലങ്കാരമല്ലെന്ന് അസന്നിഗ്ദമായി പറഞ്ഞുവെച്ചത്. ശബരിമലയില്‍ യുവതികൾക്കും ആരാധന നടത്താൻ പുരുഷന്മാരെ പോലെ തന്നെ തുല്യമായ അവകാശമുണ്ടെന്നുള്ള സുപ്രീംകോടതി വിധി അതുകൊണ്ടാണ് ചരിത്രപരവും, പുരോഗമനപരവും ആകുന്നത്. സ്ത്രീ ഒരു ക്ഷേത്രത്തിൽക്കൂടി ആരാധിക്കുന്നു എന്നതിലുപരി സ്ത്രീക്കും എവിടെയും ആരാധിക്കാം എന്ന അവളുടെ തിരഞ്ഞെടുക്കാനുള്ള തുല്യ അവസരത്തിനുള്ള അവകാശം അംഗീകരിക്കപ്പെട്ടു എന്നതാണ് വിധിയെ പുരോഗമനപരമാക്കുന്നത്. പുരുഷനെ സേവിക്കാനുള്ള വെറും സൃഷ്ടി മാത്രമായ സ്ത്രീ എന്ന പരമ്പരാഗത ആൺകോയ്മയുടെ സാമൂഹ്യ(അ)നീതിക്കുമേലുള്ള സ്ത്രീ-പുരുഷ സമത്വമെന്ന ആധുനിക നവോത്ഥാന മൂല്യത്തിന്റെ വിജയ പ്രഖ്യാപനമാണത്. അതുകൊണ്ട് ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർക്കുന്നവരും, യുവതികളെ വഴിയില്‍ തടയുന്നവരും, കോടതിവിധിയുടെ ബലത്തില്‍ സ്വന്തം ആരാധനാ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരത്തിനായെത്തുന്നവരുടെ തലയിൽ തേങ്ങ ഉടയ്ക്കുന്നവരുമൊക്കെ ഈ ലിംഗനീതി വിളംബരത്തെ ചോദ്യം ചെയ്യുന്നവരാണ്. 

ആധുനികതയുടെ ഈ വർത്തമാനത്തിലും സ്ത്രീ അശുദ്ധിയുടെ പേരിൽ മാറ്റി നിർത്തപ്പെടേണ്ടവളാണ് എന്ന് സ്വയം വിശ്വസിക്കുകയും, അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ തെരുവിലിറങ്ങുകയും ചെയ്ത ‘കുലസ്ത്രീകളെന്ന്’ സ്വയം വിശേഷിപ്പിച്ചവരെക്കാൾ എത്രയോ അധികം മടങ്ങ്‌ സ്ത്രീകൾ തങ്ങളുടെ തുല്യതക്കുള്ള ഭരണഘടനാ അവകാശത്തെ ഉയർത്തിപ്പിടിച്ച സുപ്രീംകോടതി വിധിയെ ആഘോഷിക്കുന്നവരായുണ്ട് എന്ന് നാം കാണാതിരുന്നുകൂടാ. അവർക്ക് തങ്ങളുടെ അഭിപ്രായം നാമജപഘോഷയാത്രകളുടെ പേരിൽ ആൺനീതിയുടെ വിഴുപ്പലക്കപ്പെട്ട അതേ പൊതു ഇടങ്ങളിൽത്തിന്നെ അതിലും പതിന്മടങ്ങ്‌ പങ്കാളിത്തത്തോടെയും, ശക്തമായും രേഖപ്പെടുത്താനുള്ള ചരിത്രപരമായ ഐതിഹാസിക കൂട്ടായ്മയാണ് കേരളത്തിലെ മുന്നോട്ടുനടക്കാൻ വെമ്പുന്ന സ്ത്രീസമൂഹമൊരുക്കുന്ന വനിതാമതിൽ.

അക്കൂട്ടത്തിൽ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരും, ഒരു ക്ഷേത്രത്തിലും ഇന്നുവരെ ദർശനം നടത്തിയിട്ടില്ലാത്തവരും ഉണ്ടാകാം. അതില്‍ ദൈവ വിശ്വാസികളും, അവിശ്വാസികളും ഉണ്ടാവും. ജാതി ആചരിക്കുന്നവരും ജാതി വ്യവസ്ഥയെ തള്ളിപ്പറയുന്നവരുമുണ്ട്. ആശയവാദികളും, യുക്തിവാദികളുമുണ്ട്. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും, ഒരു മതത്തിലും വിശ്വസിക്കാത്തവരും ഉണ്ട്. വിദ്യാർത്ഥിനികളും വയോവൃദ്ധകളും ഉണ്ട്. ലീഗുകാരനും, കോൺഗ്രസ്സുകാരനും, കമ്മ്യൂണിസ്റ്റും, ബി.ജെ.പി.യും അതിന്റെ ഭാഗമായി ഉണ്ടാകേണ്ടതാണ്. സ്ത്രീസമത്വമെന്ന ആധുനിക നവോത്ഥാന ആശയത്തിന്റെ. ആഘോഷത്തിനായുള്ള അണിചേരലിൽ ലിംഗസമത്വത്തെ അംഗീകരിക്കുന്ന ഏതൊരാൾക്കും അണിചേരാൻ അർഹതയുണ്ട്, ബാധ്യതയുമുണ്ട്. എല്ലാവിധത്തിലുള്ള വിയോജിപ്പുകൾക്കിടയിലും ലിംഗസമത്വം എന്ന ആധുനിക നവോത്ഥാന സങ്കൽപ്പത്തിന് വേണ്ടി ഒരുമിക്കുന്നതിന് നൂറ്റാണ്ടുകളായി സ്ത്രീയെ അടക്കിഭരിച്ച ആൺകോയ്മയുടെ നീതിശാസ്ത്രങ്ങൾ തകർക്കപ്പെടേണ്ടവയാണ് എന്ന ഒരു ബോധം മാത്രമേ ആവശ്യമായുള്ളൂ. സ്ത്രീ പുരുഷന്റെ സ്വത്തല്ല എന്നും, അവൾ പുരുഷന്റെതിനു തുല്യമായ അവകാശ അധികാരങ്ങളുള്ള സമ്പൂർണ വ്യക്തിത്വമാണെന്നും ഉറക്കെ പ്രഖ്യാപിക്കുന്നതിനുവേണ്ടി കൈകോർക്കുന്നതിന് മറ്റ് യാതൊരുവിധ വിയോജിപ്പുകളോ, അഭിപ്രായഭിന്നതകളോ, പോയകാലചരിത്രങ്ങളോ തടസ്സമാവേണ്ടതില്ല.

ജാതി വിവേചനത്തില്‍ വിശ്വസിക്കുന്നവനും, ജാതി വ്യവസ്ഥ അപ്പാടെ തുടച്ചു നീക്കപ്പെടേണ്ടതാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവനും ഈ വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ ലിംഗ അനീതിക്കെതിരെ അണിനിരക്കാം, ‘സ്ത്രീസമത്വ’ മതിലിന്റെ ഭാഗമാകാം. മത വിശ്വാസിക്കും, മാർക്സി സ്റ്റ്‌കാരനും ദാർശനിക തലത്തിൽ തങ്ങളുടെ തികച്ചും വിരുദ്ധങ്ങളായ പ്രപഞ്ച വീക്ഷണങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് തന്നെ ഐഹിക ജീവിതത്തിലെ സാമൂഹ്യ അനീതിക്കും, ഭീതിതമായ അസമത്വങ്ങൾക്കും , അടിച്ചമർത്തലുകൾക്കുമെതിരെയുള്ള സമരങ്ങളിൽ ഒന്നിക്കാം. ആത്മഹത്യ ചെയ്യുന്ന കർഷകന്റെ അവകാശത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ തോൾചേരാം. ജനാധിപത്യം അപകടത്തിലായ ഇന്നലെ അടിയന്തിരാവസ്ഥക്കെതിരെ ജനസംഘക്കാരനും കമ്മ്യൂണിസ്റ്റ്കാരനും ഒരുമിച്ച് പോരാടി. ജനസംഘത്തിന്റെ വർഗീയതയോടുള്ള കടുത്ത എതിർപ്പ് നിലനിർത്തിക്കൊണ്ട്തന്നെ. ഇന്ന് ഇന്ത്യ നേരിടുന്ന ഫാസ്സിസ്റ്റ് എകാധിപത്യത്തിനെതിരെ കോൺഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റിനും ഒരുമിക്കാം. കോൺഗ്രസ്സിന്റെ മുതലാളിത്ത സാമ്പത്തിക നയങ്ങളോടുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ. കാരണം ജനാധിപത്യം തകരുന്ന ഒരവസ്ഥയിൽ മറ്റൊരു വിയോജിപ്പിനും അവിടെ സാംഗത്യമില്ല എന്നതുതന്നെ. എല്ലാ വിയോജിപ്പുകളും ഫാസ്സിസ്റ്റ് ശക്തികൾക്കെതിരെയുള്ള ജനാധിപത്യ സംരക്ഷണത്തിനായുള്ള കൂട്ടായ സമരത്തിന് കീഴ്പ്പെടേണ്ടിവരും. അതുപോലെ ലി൦ഗസമത്വത്തിനായുള്ള സമരങ്ങളില്‍ എല്ലാ വിയോജിപ്പുകളും അപ്രസക്തമാകേണ്ടതുണ്ട്

മേൽപ്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും സ്ത്രീസമത്വത്തെ ശക്തമായി അനുകൂലിക്കുന്നവരുണ്ട്. ഇവരുടെ കൂട്ടായ്മയാണ് ലിംഗനീതിക്കായുള്ള സമരങ്ങളില്‍ കേരളത്തെ മുന്നിൽനിന്ന് നയിക്കേണ്ടത്. ‘ലിംഗഅനീതി’യുടെ സംരക്ഷണത്തിനായി ‘നാമജപമുദ്രാവാക്യം’ വിളിച്ചു തെരുവിലിറങ്ങി തുരുമ്പിച്ച വിശ്വാസങ്ങളുടെ കണ്ണികളാല്‍ ചങ്ങലകള്‍ തീർത്തവർക്കെതിരെ ‘ലിംഗനീതി’യുടെ ആധുനിക നവോത്ഥാന മുദ്രാവാക്യത്തെ നെഞ്ചോടുചേർക്കുന്ന ആധുനിക സ്ത്രീ നയിക്കുന്ന അത്തരമൊരു കൂട്ടായ്മയാണ് കേരളം ചരിത്രസംഭവമാക്കാനൊരുങ്ങുന്ന വനിതാമതിൽ. സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കാഹളമാണ് ലിംഗനീതിയെന്ന സ്വാഭാവിക അവകാശത്തിനായി തോളോടുതോൾ ചേരുന്ന ലക്ഷോപലക്ഷം സ്ത്രീകളുടെ കണ്ഡങ്ങളിൽനിന്നുയരുക. ഇനിയും ആധുനികതയിലേക്ക് കാലെടുത്തുവെക്കാൻ വിസമ്മതിക്കുന്ന ഒരു വിഭാഗത്തിന്റെ നവോത്ഥാന മൂല്യങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ അതിനുമെത്രയോ ഇരട്ടി ശക്തിയിൽ പ്രതിരോധിക്കുന്ന സ്ത്രീസമത്വത്തിന്റെ പതാകവഹകരുടെ പ്രതിരോധമതിലായാണ് കേരളത്തിലെ സ്ത്രീശക്തി ഒരുക്കുന്ന വനിതാമതിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക. 



Saturday, December 8, 2018

കിത്താബിനെതിരെ മീശ പിരിക്കുന്നവർ


കിത്താബിനെതിരെ മീശ പിരിക്കുന്നവ

-   സുരേഷ് കോടൂര്


നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തത് പറയാനുള്ള എന്റെ അവകാശമാണ് സ്വാതന്ത്ര്യം എന്ന് ലിബര്‍ടി അഥവാ സ്വാതന്ത്ര്യം എന്ന ആധുനിക സങ്കല്പത്തെ നിര്‍വചിച്ചത് സാമൂഹ്യനീതിയുടെ ശക്തനായ പ്രയോക്താവും പ്രസിദ്ധ ബ്രിട്ടീഷ് നോവലിസ്റ്റുമായിരുന്ന ജോര്‍ജ് ഓര്‍വെല്‍ ആണ്. നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ തന്നെ വെറും 'ജീവി'കളായി ഇഴയാന്‍ വിധിക്കപ്പെട്ട ബഹുഭൂരിപക്ഷം മനുഷ്യരെ മാനവികതയുടെ ഉദാത്തമായ പ്രകാശനം എന്ന തലത്തിലേക്ക് യഥാര്‍ത്ഥ സ്വതന്ത്ര മനുഷ്യരായി ഉയര്‍ത്താനുള്ള നവോത്ഥാന സമരങ്ങളില്‍ ഉയര്‍ന്ന മുദ്രാവാക്യമാണ് ലിബര്‍ടി എന്ന പദം. ഈ സ്വാതന്ത്ര്യം കൈമോശം വന്നേക്കാവുന്ന അത്യന്തം ആശങ്കാജനകമായ അപകടാവസ്ഥയിലാണ് നമ്മുടെ ജനാധിപത്യം. മതതീവ്രവാദ ശക്തികള്‍ എല്ലാവിധ പുരോഗമന-ആധുനിക ആശയങ്ങളെയും ആവിഷ്‌കാരങ്ങളെയും അട്ടിമറിച്ച് നിശ്ശബ്ദമാക്കാന്‍ ആയുധങ്ങളുമായി ആക്രോശിച്ചു നടക്കുകയാണിന്ന്. 

കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാതല സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ അവിസ്മരണീയമാക്കിയ 'കിത്താബ്' എന്ന സ്വതന്ത്ര നാടകാവിഷ്‌കാരത്തിനു നേരെയാണ് ഏറ്റവും ഒടുവില്‍ മതവര്‍ഗ്ഗീയവാദികള്‍ വാളെടുത്തിരിക്കുന്നത്. ഇസ്ലാമിന്റെ പേരിലാണ് ഇത്തവണ മതതീവ്രവാദം നാടകത്തിനെതിരെ തിരിഞ്ഞത്. എല്ലാ പ്രാചീനമതങ്ങളും എന്നപോലെത്തന്നെ ഇസ്ലാംമത പൌരോഹിത്യവും കാലഹരണപ്പെട്ട ആചാരാനുഷ്ഠാനങ്ങളിലൂടെ അടിച്ചേല്‍പ്പിച്ചിട്ടുള്ള സ്ത്രീ വിവേചനത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന 'കിത്താബ്' എന്ന നാടകം തീവ്രവാദികളുടെ കണ്ണിലെ കരടായതില്‍ തെല്ലും അത്ഭുതമില്ല. കഴിയുമെങ്കില്‍ വല്ലവിധേനയും മനുഷ്യര്‍ ഇതുവരെ താണ്ടിയ മുഴുവന്‍ ദൂരവും തിരിച്ചുനടക്കാനുള്ള അദമ്യമായ ആഗ്രഹത്തിലാണ് എല്ലാ മതതീവ്രവാദവും. കഥാകൃത്ത് ഉണ്ണി.ആര്‍ രചിച്ച 'വാങ്ക്' എന്ന കഥയുടെ മൂല ആശയത്തെ അടിസ്ഥാനമാക്കി റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും ചെയ്ത് അവതരിപ്പിച്ച ഈ നാടകം ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന യുവജനോത്സവത്തിന് അവതരണയോഗ്യത നേടിയെങ്കിലും വര്‍ഗ്ഗീയവാദികളുടെ ഭീഷണിയില്‍ ഭയന്ന് സ്‌കൂള്‍ അധികൃതര്‍ നാടകം പിന്‍വലിച്ചു. ഈ അവസ്ഥ തികച്ചും പ്രതിഷേധാര്‍ഹമാണ്, ആശങ്കാജനകമാണ്, ദുഃഖകരമാണ്. മേമുണ്ട സ്‌കൂളിലെ കലാകാരന്മാര്‍ക്ക് സാംസ്‌ക്കാരിക കേരളം എല്ലാ പിന്തുണയും നല്‍കേണ്ടതുണ്ട്. കേരളത്തില്‍ മതവര്‍ഗ്ഗീയതയ്ക്ക് വളരാതിരിക്കാനുള്ള ജാഗ്രത കേരളത്തെ സ്‌നേ ഹിക്കുന്ന ഒരോരുത്തര്‍ക്കുമുണ്ട്. ഒരു പിന്തിരിപ്പന്‍ ശക്തികള്‍ക്കും വിട്ടുകൊടുക്കാനുള്ളതല്ല നവോത്ഥാന കേരളത്തിന്റെ സാംസ്‌ക്കാരിക ഭൂമിക. സങ്കുചിതമായ മതാനുഷ്ടാനങ്ങളുടേയും മതം നിഷ്‌കര്‍ഷിക്കുന്ന കര്‍ക്കശമായ 

ആണ്‍കോയ്മാ സദാചാര മൂല്യവിശ്വാസങ്ങളുടെയും നടുവില്‍ അസ്വാതന്ത്ര്യത്തിന്റെയും അസമത്വത്തിന്റെയും, വിവേചനത്തിന്റെയും അടിച്ചമര്‍ത്തലിന്റെതുമായ 'അടിയാള' ലോകത്തിലാണ് ഇന്നും സ്ത്രീ ജീവിക്കുന്നത്. ഇതിനെതിരെ ഉയരുന്ന ഏതൊരു എതിര്‍ശബ്ദത്തിനുനേരെയും മത തീവ്രവാദത്തിന്റെ വാളുയരുന്നത് യാദൃശ്ചികമല്ല. ഇക്കാര്യത്തില്‍ എല്ലാ മതതീവ്രവാദികളും ഒറ്റക്കെട്ടാണ്. അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ സമരത്തില്‍ ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വവും എസ്.ഡി.പി.ഐയുടെ ഇസ്ലാമിക വര്‍ഗ്ഗീയതയും തോളുരുമ്മുന്നത്. ആധുനിക സിവില്‍സമൂഹത്തിലെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന ഈ വിധ്വംസകരെ തടയാതെ ഒരു ജനാധിപത്യ ലിബറല്‍ സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല. അക്ഷരവെളിച്ചത്തെ തല്ലിക്കെടുത്താന്‍ ശ്രമിക്കുന്ന, സര്‍ഗ്ഗാത്മകതയുടെ ആത്മാവിനെ നിശ്ശബ്ദമാക്കുന്ന, ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനു നേരെ വാളോങ്ങുന്ന മതമൗലികവാദ ശക്തികള്‍ സവര്‍ണ്ണ മതപൌരോഹിത്യം ഊട്ടി വളര്‍ത്തുന്ന അനാചാരങ്ങളുടെ ഇരുട്ടിലേക്ക് അറിവിന്റെ വെളിച്ചം കിനിഞ്ഞിറങ്ങാതിരിക്കാനുള്ള കരുതലിലാണ്. പ്രത്യേകിച്ച് സ്ത്രീ മനസ്സുകളില്‍ സ്വാതന്ത്രത്തിന്റെ, ആധുനിക സ്ത്രീ-പുരുഷ സമത്വ മുദ്രാവാക്യങ്ങളുടെ പുത്തന്‍ ആവേശങ്ങള്‍ വീശിയടിക്കുന്നത് തടയുകയാണിവര്‍. ഇരുട്ടിന്റെ ഈ തോഴന്മാരെ സ്വതന്ത്രവിഹാരത്തിനു അനുവദിച്ചുകൊണ്ട് ഒരു സമൂഹത്തിനും പുരോഗതിയിലേക്ക് കാലെടുത്തു വെക്കാനാവില്ല. 

പര്‍ദ്ദ, ബിരിയാണി എന്നീ ചെറുകഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴും, മീശ എന്ന നോവല്‍ വെളിച്ചം കണ്ടപ്പോഴും, ഏറ്റവും ഒടുവില്‍ കിത്താബ് എന്ന നാടകം അരങ്ങിലെത്തിയപ്പോഴും വര്‍ഗ്ഗീയവാദികള്‍ക്ക് ഹാലിളകി. ഈ കൃതികളുടെ പ്രസാധകര്‍ക്ക് നേരെയും എഴുത്തുകാര്‍ക്ക് നേരെയും ഭീഷണികളും വ്യക്തിഹത്യകളും അരങ്ങേറി. പ്രസിദ്ധീകരണങ്ങള്‍ കത്തിച്ചും പുസ്തകപ്രദര്‍ശനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും ഇവര്‍ അഴിഞ്ഞാടുന്നു. 'ക്രിസ്തുവിന്റെ തിരുമുറി'വിലും, 'ഭഗവാന്റെ കാലുമാറ'ലിലും ഒക്കെ വ്രണപ്പെട്ട വികാരങ്ങളുടെ പേരില്‍ നാടകങ്ങളെ വിലക്കാനും, ആശയ പ്രചാരണ സ്വാതന്ത്ര്യത്തിനു നേരെ വാളോങ്ങാനും മുന്നില്‍നിന്നവരുടെ പിന്‍ഗാമികള്‍ കത്തിവേഷവുമായി വീണ്ടും നിറഞ്ഞാടുകയാണ്. ചോദ്യങ്ങളുന്നയിക്കുന്നവരുടെ ചോരചിന്താനുള്ള ആക്രോശങ്ങളുമായി അലറി നടക്കുകയാണ്. 

'കിത്താബിലെ' മുക്രി തിരിച്ചറിയുന്നതുപോലെ നാടകം കളിച്ചുതന്നെയാണ് ഇവിടെ പലതും മാറിയത്. അടിയാന്റെ വാഴക്കുല ഒരു ലജ്ജയുമില്ലാതെ മോഷ്ടിച്ചെടുക്കുന്ന ജന്മിയെക്കുറിച്ച് കവിതയില്‍ പറഞ്ഞും, മാസങ്ങളോളം വയലുകളില്‍ കഠിനാദ്ധ്വാനംചെയ്താലും പാട്ടം കൊടുക്കാന്‍പോലും തികയാതെ കൂരയില്‍ പട്ടിണിയെ കെട്ടിപ്പിടിച്ചുറങ്ങേണ്ടി വന്നിരുന്ന സമൂഹത്തിന്റെ പുറമ്പോക്കില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ദയനീയാവസ്ഥയെ വേദികളില്‍ വരച്ചുകാട്ടിയും, അടുക്കളയില്‍ പുകഞ്ഞുതീരുന്ന സ്ത്രീജീവിതങ്ങളുടെ കണ്ണീര്‍കഥകള്‍ കേള്‍പ്പിച്ചും, കൊയ്യുന്ന വയലുകള്‍ സ്വന്തമാവുന്ന ഒരു ചുവപ്പന്‍ പ്രഭാതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പകര്‍ന്നും തന്നെയാണ് നാടകങ്ങളും കവിതകളും സാഹിത്യവുമൊക്കെ കേരളത്തില്‍ ഒരു തലമുറയുടെ പോരാട്ടങ്ങള്‍ക്ക് തീ കൊടുത്തത്. അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയത്. യാഥാസ്ഥിതികതയെ വെല്ലുവിളിക്കുന്ന നാടകങ്ങളും അക്ഷരങ്ങളും മതവര്‍ഗ്ഗീയതയെ ഭയപ്പെടുത്തുന്നതും അതുകൊണ്ട് തന്നെ. 

പരലോകത്തെക്കുറിച്ചുള്ള ചിന്തകളില്‍പോലും സ്ത്രീക്കിടം നല്കാത്ത ഒരു ആണ്‍ലോകത്തെയാണ് സ്വര്‍ഗ്ഗത്തില്‍ ഹൂറന്മാര്‍ ഇല്ലാത്തതെന്തെന്ന പൊള്ളുന്ന ചോദ്യത്തിലൂടെ 'കിത്താബ്' വിചാരണ ചെയ്യുന്നത്. ഭൂമിയിലായാലും സ്വര്‍ഗ്ഗത്തിലായാലും ആണിനെക്കുറിച്ചേ വേവലാതികളുള്ളൂ. അവന്റെ സുഖത്തിനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഹൂറികള്‍ മാത്രമാണ് പെണ്ണുങ്ങള്‍. ഹൂറന്മാരുള്ള ലോകമെവിടെ എന്ന ചോദ്യം ആണ്‍കോയ്മയുടെ കറുത്ത സദാചാരനിയമങ്ങളുടെ നേര്‍ക്കാണ് ചാട്ടുളി എറിയുന്നത്. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പള്ളിയില്‍ വാങ്ക് വിളിച്ചുകൂടാ, എന്തുകൊണ്ട് യുവതികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ചുകൂടാ എന്നത് ആധുനികയുഗത്തിലെ സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ഉറച്ച ശബ്ദങ്ങളാണ്. 

പാട്ടുപാടാനും നാടകം കളിക്കാനും സ്വന്തം സര്‍ഗ്ഗശക്തി പ്രകാശനം ചെയ്യാനും തങ്ങളുടെ വിശ്വാസങ്ങള്‍ പുരുഷനെപ്പോലെതന്നെ ആചരിക്കാനും ആരാധനയിലേര്‍പ്പെടാനുമൊക്കെ ഒരു സ്വതന്ത്രവ്യക്തി എന്ന നിലയിലുള്ള സ്വന്തം അവകാശത്തിനായാണ് സ്ത്രീശബ്ദങ്ങളുയരുന്നത്. ആ ശബ്ദങ്ങള്‍ക്കാണ് 'കിത്താബ് 'എന്ന നാടകം ആവിഷ്‌ക്കാരം നല്‍കിയത്. അത് നൂറ്റാണ്ടുകള്‍ക്കു പിന്നില്‍ ഇന്നും അടിഞ്ഞുകിടക്കുന്ന മതയാഥാസ്ഥിതികതക്ക് നേരെയുള്ള സര്‍ഗ്ഗാത്മക വിമര്‍ശനമാണ്. മനുഷ്യന്റെ അറിവുകള്‍ പരിമിതമായിരുന്ന ഒരു പ്രാചീനകാലത്തെ കാലഹരണപ്പെട്ട കിത്താബുകള്‍ക്കനുസരിച്ചാണ് ആധുനിക സ്ത്രീസമൂഹം ജീവിക്കേണ്ടതെന്ന തിട്ടൂരങ്ങള്‍ക്കെതിരെയാണ് ചോദ്യങ്ങള്‍ ഉയരുന്നത്. 

ഇന്ത്യന്‍ ഭരണഘടനയുടെ 19(1) ആര്‍ടിക്കിള്‍ ഓരോ പൌരനും ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ് സംസാരിക്കുന്നതിനും ആത്മപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യം. അത് 'കിത്താബ് 'എന്ന മനോഹരമായ നാടകാവിഷ്‌കാരത്തിനും 'കൂറ'എന്ന പ്രതിനാടക പ്രഹസനത്തിനും ഒരുപോലെ അനുവദിച്ചിട്ടുള്ള അവകാശമാണ്. 'കൂറ'യെ ആരും തടഞ്ഞില്ല. അതുപോലെ 'കിത്താബി'നെ ആര്‍ക്കും തടയാനുള്ള അവകാശവുമില്ല. ആശയങ്ങളുടെ തീഷ്ണമായ വെളിച്ചത്തില്‍ അസ്വസ്ഥരാകുന്ന, പതറിപ്പോകുന്ന, ഭയചകിതരാകുന്ന, നിരായുധരാവുന്ന ഭീരുത്വമാണ് കായികമായി ആശയങ്ങളുടെ ഉറവിടങ്ങളെ നിശ്ശബ്ദമാക്കാന്‍ വിറളികൊള്ളുന്നത്. ഒരു ജനാധിപത്യ സമൂഹത്തില്‍ ഇത്തരം പൌരാവകാശലംഘനങ്ങള്‍ അനുവദിക്കപ്പെട്ടുകൂട. ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യത്തെ മനുഷ്യാവകാശമായി ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. 

ഒരു മനുഷ്യജീവിതം സാര്‍ത്ഥകമാകുന്നത് തന്റെ ആശയങ്ങളെ യാതൊരു ഭയലേശമില്ലാതെ സര്‍ഗ്ഗാത്മകമായി ആവിഷ്‌ക്കരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു സാമൂഹ്യാന്തരീക്ഷത്തിലാണ്. ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലാതെ, ഭീഷണിയുടെ നിഴലില്ലാതെ ഓരോ മനുഷ്യനും തന്റെ അഭിപ്രായങ്ങള്‍ രൂപീകരിക്കുവാനും അത് അനുയോജ്യമായ മാര്‍ഗ്ഗത്തിലൂടെ ആവിഷ്‌കരിക്കാനുമുള്ള അവകാശം നിയമത്തിലൂടെതന്നെ മനുഷ്യാവകാശമായി അംഗീകരിച്ചിട്ടുള്ള ലോകത്തിലാണ് ഇന്ന് നാം. വിവരങ്ങള്‍ ശേഖരിക്കാനും നല്‍കാനും പുതിയവ നിര്‍മ്മിക്കാനും അത് കലയും സാഹിത്യവും ഉള്‍പ്പെടെയുള്ള ഏതു മാദ്ധ്യമം ഉപയോഗിച്ചും എഴുത്തിലൂടെയോ, പ്രഭാഷണങ്ങളിലൂടെയോ, പുസ്തകരൂപത്തിലോ, ഡിജിറ്റല്‍ രൂപത്തിലോ ഒക്കെ പ്രക്ഷേപണം ചെയ്യുന്നതിനും ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയും, ആഗോള മനുഷ്യാവകാശ പ്രഖ്യാപനവും ഉറപ്പുനല്‍കിയിട്ടുണ്ട്. പുത്തന്‍ അറിവുകള്‍ക്കായുള്ള അന്വേഷണം ആശയങ്ങളുടെ നിര്‍ബാധമായ പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബൗദ്ധിക പരിസരത്തിലാണ് സാദ്ധ്യമാവുന്നത്. ആശയങ്ങളുടെ ഈ പ്രവാഹത്തെ നിലവിലുള്ള വിശ്വാസാചാരങ്ങള്‍ക്കും വ്യവസ്ഥാപിത നിയമങ്ങള്‍ക്കും എതിരാണെന്ന കാരണത്താല്‍ നിരോധിക്കുന്നത് സമൂഹത്തിന്റെ നവീകരണത്തെയാണ് ഇല്ലാതാക്കുന്നത്. 

അഭിപ്രായം പറയാനുള്ള പൗരന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം ഉറപ്പാക്കുന്നത്. ഈ അവകാശം നിഷേധിക്കുന്നത് ജനാധിപത്യപ്രക്രിയയെ നിരാകരിക്കലാണ്.സമൂഹത്തില്‍ സ്ഥിരതയും മാറ്റവും തമ്മിലുള്ള ആരോഗ്യകരമായ തുലനത്തിന് അഭിപ്രായസ്വാതന്ത്ര്യം പ്രധാനമാണ്. അല്ലെങ്കില്‍ സമൂഹം സ്ഥായിയാവും. ചലനാത്മക സമൂഹത്തിനേ പുരോഗമിക്കാനാവൂ. വിരുദ്ധങ്ങളായ ആശയങ്ങളുടെ സംഘട്ടനത്തിനേ നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കാനാവൂ. അപ്രസക്തമായ ആശയങ്ങളുടെ കിത്താബുകളില്‍ തളച്ചിടപ്പെടേണ്ടതല്ല മനുഷ്യസമൂഹം. ആ കിത്താബുകളിലെ സൂക്തങ്ങളില്‍ ബന്ധിക്കപ്പെടേണ്ടവളല്ല സ്ത്രീ. കിത്താബുകളെപ്പിടിച്ച് ആണയിടുന്ന പുരോഹിതരും അവരുടെ യാഥാസ്ഥിതിക മതപൌരോഹിത്യ ഭൂതഗണങ്ങളും സ്ത്രീയെ ചവിട്ടിയൊതുക്കി കാല്‍ക്കീഴില്‍ അടക്കിവെക്കാന്‍ തോളുരുമ്മും.പൗരോഹിത്യത്തെ അതിജീവിച്ചേ സ്ത്രീക്ക് സ്വാതന്ത്ര്യത്തിന്റെ 'വാങ്ക്' വിളിക്കാന്‍ കഴിയൂ. ഇന്നല്ലെങ്കില്‍ നാളെ അതുതന്നെ നടന്നിരിക്കും. കാരണം സ്ത്രീയുടെ സ്വാതന്ത്യ പ്രഖ്യാപനം കാലത്തിന്റെ അനിവാര്യതയാണ്.

https://thalsamayamonline.com/print-editorials/kithaab-drama-121984


ആര്‍ത്തവം ബ്രാഹ്മഹത്യാ ശാപം: നാപ്കിൻ നിരോധിക്കണോ?


ആര്‍ത്തവം ബ്രാഹ്മഹത്യ ശാപം: നാപ്കി നിരോധിക്കണോ?

-   സുരേഷ് കോടൂര്‍



ആധുനിക ലോകം സ്ത്രീകളുടെ കുതിപ്പുകള്‍ക്ക് കാതോര്‍ക്കുമ്പോ സ്ത്രീയുടെ ആത്തവത്തിന്‍റെ ആശുദ്ധിയെക്കുറിച്ചുള്ള വിവാദങ്ങളി അഭിരമിച്ചുകൊണ്ടിരിക്കുകയാണല്ലോ നാമിപ്പോള്‍. അവള്‍ക്കെതിരെയുള്ള ശിഖണ്ഡിയുദ്ധങ്ങളി നമുക്ക് അവളുടെ ആര്‍ത്തവവും ഒരായുധം തന്നെ.  ആര്‍ത്തവത്തെ എല്ലാ പുരാതന മതങ്ങളും അശുദ്ധമായി കരുതുകയും ആരാധനാലയങ്ങളുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിനിന്നും, വ്യവഹാരങ്ങളില്‍ നിന്നും ഒക്കെ സ്ത്രീയെ മാറ്റി നിര്‍ത്തുന്നതിനു കാരണമായി ഉപയോഗിക്കുകയും ചെയ്തതിന്‍റെ വളരെ നീണ്ട ഒരു ചരിത്രം നമുക്ക് പിന്നിലുണ്ട്. താരതമ്യേന അധികം പഴക്കമില്ലാത്ത സിക്ക് മതം പോലുള്ളവ മാത്രമാണ് ആര്‍ത്തവത്തെ സ്വാഭാവിക ജൈവിക പ്രതിഭാസമായി കണ്ടിട്ടുള്ളത്. ഇസ്ലാം, ക്രിസ്ത്യന്‍ മത ഗ്രന്ഥങ്ങളിലും, ഭാരതീയ പുരാണങ്ങളിലും ആര്‍ത്തവത്തെ ആശുദ്ധിയായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ശബരിമല ക്ഷേത്രത്തി യൌവനയുക്തകളായ യുവതികള്‍ക്ക്‌ പ്രവേശനം നിഷേധിക്കുന്നതിന് പിന്നിലും കാരണം ആര്‍ത്തവം തന്നെ.

ശബരിമല ക്ഷേത്രത്തിലെ തന്ത്രി കോടതിയി സമര്‍പ്പിച്ച തന്‍റെ  അഫിഡവിറ്റി ചൂണ്ടിക്കാണിച്ചിട്ടുള്ളത് ആര്‍ത്തവം മൂലം സ്ത്രീകള്‍ക്ക് നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതം അനുഷ്ടിക്കാ കഴിയില്ലെന്നും അതുകൊണ്ട് യുവതികളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാ സാദ്ധ്യല്ലെന്നുമാണ്.  മാത്രമല്ല സ്ത്രീ സാമീപ്യം മൂലം ക്ഷേത്രത്തിലെ ദേവന്‍റെ ബ്രഹ്മചര്യത്തിന അല്പംപോലും ഭംഗം സംഭവിക്കാതിരിക്കാ കൂടിയാണ് യുവതികളെ വിലക്കുന്നതെന്നും തന്ത്രി കോടതി മുന്‍പാകെ ബോധിപ്പിക്കുന്നു.  അതായത് ശബരിമല ക്ഷേത്രത്തി യുവതീപ്രവേശനത്തെ വിലക്കുന്നതിനുള്ള യഥാര്‍ത്ഥ കാരണം ആര്‍ത്തവം തന്നെയാണെന്ന് തന്ത്രി അടക്കം കോടതിയി സമര്‍പ്പിച്ചിട്ടുള്ള അഫിഡവിറ്റുകളുടെ വെളിച്ചത്തി വിധിന്യായത്തി തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

 

ഭാരതീയ പുരാണങ്ങളിലെ വിശ്വാസമനുസരിച്ച് ആര്‍ത്തവം ബ്രാഹ്മണഹത്യപാപത്തിനു ലഭിച്ച ശാപമാണ്. വസിഷ്ഠന്‍റെ ധര്‍മസൂത്രത്തിലും, ഭാഗവത പുരാണത്തിലും വിവരിച്ചിട്ടുള്ള കഥ ഇപ്രകാരമാണ്. ശബരിമല ക്ഷേത്രത്തി യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയി ജസ്റ്റിസ് നരിമാ ഈ കഥ തന്‍റെ വിധിന്യായത്തി [പേജ് 158] ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. ദേവന്മാരുടെ രാജാവായ ഇന്ദ്ര ത്വഷ്ടമഹഷിയുടെ ആശ്രമത്തി അദേഹത്തെ സേവിച്ചു കഴിയുന്ന സമയത്ത് അദ്ധേഹത്തിന്‍റെ മകനായ തൃശിരസിനെ (വിശ്വരൂപ) അസുരന്മാരോട് മമത കാണിക്കുന്നു എന്ന കാരണം ആരോപിച്ച് ശിരഛേദം ചെയ്ത് വധിക്കാനിടയായി. ബ്രാഹ്മണനായ  വിശ്വരൂപനെ വധിച്ചത് ഇന്ദ്രനില്‍ ബ്രഹ്മഹത്യയെന്ന ‘കൊടുംപാപം’ പതിക്കാന്‍ കാരണമായി. എല്ലാവരും ഇന്ദ്രനെ ‘ബ്രഹ്മഹത്യ ചെയ്തവ’ എന്ന് കുറ്റപ്പെടുത്തി ശപിക്കാന്‍ തുടങ്ങി. വിഷമിച്ച ഇന്ദ്രന്‍ പരിഹാര മാര്‍ഗത്തിനായി ബ്രഹ്മാവിനോടും വിഷ്ണുവിനോടും സഹായമഭ്യർത്ഥിച്ചു. നാലുപേര്‍ക്കായി  തന്‍റെ ബ്രഹ്മഹത്യാപാപം വിഭജിച്ചു നല്‍കാനാണ് അവ ഇന്ദ്രനെ ഉപദേശിച്ചത്. അതുപ്രകാരം ഇന്ദ്രന്‍ ജലത്തെയും (വെള്ളം), മരത്തെയും, ഭൂമിയെയും സമീപിച്ചു. അവരെല്ലാം ഇന്ദ്രന്‍റെ പാപത്തിന്‍റെ നാലിലൊന്ന് സ്വീകരിക്കാന്‍ സമ്മതിച്ചു. പകരമായി ഇന്ദ്ര അവര്‍ക്ക് ഓരോ വരവും പ്രതിഫലമായി നല്‍കി. നാലാമതായി ഇന്ദ്രന്‍ സമീപിച്ചത് സ്ത്രീയെയാണ്. സ്ത്രീയും ഇന്ദ്രന്‍റെ ബ്രഹ്മഹത്യാ പാപത്തിന്‍റെ നാലിലൊന്ന് സ്വീകരിച്ചു. അങ്ങനെ ഇന്ദ്ര കൊടുത്ത ബ്രഹ്മഹത്യാപാപത്തിന്‍റെ ശാപമാണ് മാസത്തിലൊരിക്ക സ്ത്രീക്കുണ്ടാവുന്ന ആര്‍ത്തവം എന്നാണ് കഥ. ബ്രഹ്മഹത്യാപാപമായത് കൊണ്ട് ആര്‍ത്തവം അശുദ്ധവും (impure), ആര്‍ത്തവമുള്ള സ്ത്രീ അശുദ്ധയും, അവരുടെ സാമീപ്യം മലിനവും (polluting) പാപവുമായി. ആര്‍ത്തവ സമയത്ത് മൂന്നു ദിവസത്തേക്ക് സ്ത്രീ അശുദ്ധയാണ് എന്നാണ് വിശ്വാസം.  ആര്‍ത്തവ സമയത്ത് അവ കുളിക്കരുത്, പല്ല് വൃത്തിയാക്കരുത്, വെറും നിലത്ത ഉറങ്ങണം, കൈക്കുമ്പിളിലോ വലിയ കുടത്തില്‍നിന്നോ മാത്രം വെള്ളം കുടിക്കണം, ഗ്രഹങ്ങളെ നോക്കരുത്, അവളുണ്ടാക്കിയ ഭക്ഷണമോ അവ തരുന്ന ഭക്ഷണമോ കഴിക്കരുത് ഇങ്ങനെ ധാരാളം നിബന്ധനക നിഷ്കര്‍ക്കിപ്പെട്ടിരിക്കുന്നു. ഇന്ദ്രനില്‍ നിന്ന് ബ്രഹ്മഹത്യ ശാപം ആര്‍ത്തവത്തിന്‍റെ രൂപത്തി  സ്വീകരിച്ചതിനു പ്രതിഫലമായി സ്ത്രീക്ക് ഇന്ദ്രന്‍ കൊടുത്ത വരം അവള്‍ക്ക് ഗഭധാരണത്തിനുശേഷവും പ്രസവിക്കുന്നതുവരെയും ഇഷ്ടാനുസരണം ലൈംഗികബന്ധം (sexual intercourse) ആസ്വദിക്കാനുള്ള അനുവാദമാണ്. ഈ പുരാണകഥയാണ്‌ (മിത്ത്) ആര്‍ത്തവം അശുദ്ധവും, മലിനവും, പാപവും ആണെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനം. ആര്‍ത്തവകാലത്ത് അങ്ങനെ ‘ബ്രഹ്മഹത്യാശാപം’ പേറുന്ന സ്ത്രീക ക്ഷേത്രങ്ങള്‍ ഉപ്പെടെയുള്ള എല്ലാ പൊതുസ്ഥലങ്ങളില്‍നിന്നും, വ്യവഹാരങ്ങളില്‍ നിന്നും, സാധാരണ ജീവിതത്തി നിന്നുമൊക്കെ മാറ്റിനിത്തപ്പെട്ടു.

ഈ പുരാണകഥ അതേപടി വിശ്വസിക്കുന്ന ഒരു വിശ്വാസി ബ്രാഹ്മണഹത്യാശാപം മൂലം ഉണ്ടാവുന്ന ആര്‍ത്തവരക്തത്തിന്‍റെ സ്വാഭാവിക ഒഴുക്ക്  നാപ്കിന്‍ പോലുള്ള ‘ആധുനിക’ സംവിധാനങ്ങ ഉപയോഗിച്ച് തടയുന്നത് വിശ്വാസത്തിനെതിരാണന്നും, ബ്രഹ്മഹത്യാശാപത്തിന്‍റെ ഫലം  അനുഭവിക്കുക എന്നത് സ്ത്രീയുടെ ‘ദൈവവിധി’ ആയതുകൊണ്ട് അതിന്‍റെ വിഷമതക കുറക്കാനുള്ള എന്ത് ഇടപെടലുകളും തങ്ങളുടെ വിശ്വാസത്തിനെതിരാവുമെന്നും  അതുകൊണ്ട് നാപ്കി ഉപയോഗം നിരോധിക്കണമെന്നും വാദിച്ചുകൊണ്ട് കോടതിയെ സമീപിക്കുകയാണ് എന്ന് കരുതുക. അത്തരമൊരു സന്ദര്‍ഭത്തി കോടതി എന്ത് വിധി പ്രസ്താവിക്കണം എന്നാണ ഇപ്പോ വിശ്വാസത്തിന്‍റെ പേരി ജനങ്ങളെ കബളിപ്പിക്കാന്‍ തെരുവി കലാപവുമായി ഇറങ്ങിയിട്ടുള്ളവ കരുതുന്നത്? വിശ്വാസചാരങ്ങ സംരക്ഷിക്കുന്ന ഒരു വിധി ഇക്കാര്യത്തി സ്വീകാര്യമാവുമോ? സതി പോലെയുള്ള ക്രൂരത  (social evil) അല്ലാത്തതുകൊണ്ട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇക്കാര്യത്തി ഇടപെടാ സാധ്യതയില്ല. അവര്‍ ‘വിശ്വാസി’ക്കൊപ്പമായിരിക്കും ഇക്കാര്യത്തി.

ഇവിടെയാണ്‌ ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ നിരീക്ഷണങ്ങള്‍ വളരെ പ്രധാനവും പ്രസക്തവുമാകുന്നത്. ധാര്‍മികതയെക്കുറിച്ചുള്ള ബഹുജനങ്ങളുടെ ബോധം ഒരു വേള മനുഷ്യാവകാശത്തിനും, വ്യക്തിയുടെ മാന്യതക്കുമൊക്കെ തീര്‍ത്തും എതിരായിരുന്നേക്കാം. അതുകൊണ്ട് വ്യക്തിയുടെ മാന്യത (individual dignity) ആള്‍ക്കൂട്ട ധാര്‍മികതക്ക്  കീഴ്പ്പെട്ടുകൊണ്ടുള്ളതാക്കാ സാധ്യമല്ല എന്നദ്ദേഹം നിരീക്ഷിക്കുന്നു. സമൂഹത്തിന്‍റെ അസഹിഷ്ണുത ഒരു വ്യക്തിയുടെ ആത്മപ്രകാശന സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനെ അനുവദിക്കുന്നതിനും കഴിയില്ല.  നിലവിലുള്ള ആചാരങ്ങളോ വിശ്വാസങ്ങളോ ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരാകുന്ന സന്ദര്‍ഭത്തി ഭരണഘടനയാണ് പ്രധാനം. അത്തരം ആചാരങ്ങളെ ഭരണഘടനയുടെ മൂല്യങ്ങ അടിസ്ഥാനമാക്കി നയിക്കപ്പെടുന്ന ഒരു സമൂഹത്തിനു അംഗീകരിക്കാനാവില്ല എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ തന്‍റെ വിധിന്യായത്തി രേഖപ്പെടുത്തിയത്. ഭരണഘടന ഏതൊരു വ്യക്തിക്കും ഉറപ്പുകൊടുക്കുന്ന മാന്യത, സമത്വം, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല ആരാധനക്കുള്ള അവകാശത്തില്‍നിന്ന സ്ത്രീയെ മാറ്റി നിര്‍ത്തുന്നത് എന്ന് അദ്ധേഹം അസന്നിഗ്ദമായി പ്രസ്താവിക്കുന്നു. ആര്‍ത്തവത്തിന്‍റെ അടിസ്ഥാനത്തി ശബരിമല ക്ഷേത്രത്തില്‍നിന്നും 10നും  50നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതുപോലെയുള്ള വിവേചനങ്ങള്‍ക്ക് സ്വാതന്ത്ര്യ, മാന്യത എന്നിവയെ അടിസ്ഥാന മൂല്യങ്ങളായി സ്വീകരിച്ചിട്ടുള്ള ഭരണഘടന സംവിധാനത്തി യാതൊരു സ്ഥാനവുമില്ല. ആര്‍ത്തവം എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരവും സ്വകാര്യവുമായ സംഗതിയാണ്. വിവേചനപരവും, സ്ത്രീയെ ഒറ്റപ്പെടുത്തുന്നതുമായ  സാമൂഹ്യവും മതപരവുമായുള്ള ആചാരങ്ങളില്‍ നിന്ന് ആര്‍ത്തവം പോലുള്ള ജൈവീക സ്വകാര്യ പ്രക്രിയകളെ മാറ്റിനിത്താനുള്ള ഭരണഘടനാപരമായ അവകാശം ഓരോ സ്ത്രീക്കും ഉണ്ട്.  ഇത്തരം ആചാരങ്ങ സ്ത്രീയെ അപമാനിക്കുന്നതും, മാന്യതയെ ലംഘിക്കുന്നതുമാണ്. ജാതിപരമായ, ‘അശുദ്ധി’, ‘മാലിന്യം’ തുടങ്ങിയ വിശ്വാസങ്ങളി ഊന്നിയുള്ള അസ്പര്‍ശ്യത (untouchability) അഥവാ ഐത്തം എന്ന ദുരാചാരം നിരോധിക്കുന്നതാണ് ഭരണഘടനയിലെ ആടിക്കി-17. ജാതിശ്രേണിയില്‍ മുകളിൽ സ്വയം അവരോധിച്ചവർ ഐത്താചരണത്തിലൂടെ താഴ്ന്ന ജാതിയിലുള്ളവരെ ‘അശുദ്ധി’യുടെ പേരില്‍ ഒറ്റപ്പെടുത്തുകയും, സമൂഹത്തിന്‍റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. ബഹുഭൂരിപക്ഷം വരുന്ന ഒരു ജനസമൂഹത്തോട് ചെയ്ത ഈ ക്രൂരമായ തെറ്റിനെയാണ് ‘തൊട്ടുകൂടായ്മ’ എന്ന ദുരാചാരം നിരോധിക്കുന്ന ടിക്കി-17ലൂടെ ഭരണഘടന തിരുത്തിയത്. ‘അശുദ്ധിയു’, ‘മലിനപ്പെടുത്തലും’ ആത്തവത്തി ആരോപിച്ച് സ്ത്രീകളെ പുറത്ത് നിര്‍ത്തുന്നതും ആടിക്കി-17ലൂടെ ഉന്മൂലനം ചെയ്യാന്‍ ഭരണഘടനാ കര്‍ത്താക്കൾ ആഗ്രഹിച്ച അയിത്താചാരത്തിന്‍റെ  പരിധിയില്‍ വരുന്നത് തന്നെയാണ്. അതുകൊണ്ട് ആര്‍ത്തവത്തിന്‍റെ പേരിൽ സ്ത്രീകളുടെ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയുടെ ടിക്കി-17ന്‍റെ ലംഘനമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിച്ചു. ഭരണഘടന നിര്‍വചിച്ചിട്ടുള്ള ആധുനിക ധാര്‍മികമൂല്യങ്ങളാണ് നമ്മുടെ സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടതെന്നും അവ ലംഘിക്കുന്ന ഒരു ആചാരത്തിനും ഇന്ത്യയെപ്പോലുള്ളൊരു  ഭരണഘടനാധിഷ്ടിത സമൂഹത്തിൽ സ്ഥാനമില്ലെന്നും  ചന്ദ്രചൂഡ് തന്‍റെ വിധിന്യായത്തിൽ എഴുതി.

ജസ്റ്റിസ് ദീപക് മിശ്ര തന്‍റെ വിധിന്യായത്തിന്‍റെ ആമുഖത്തി പ്രസ്താവിച്ചത് ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്. “ജീവിതമാകുന്ന തിരശ്ശീലയി പുരുഷ തന്‍റെ ഓട്ടോഗ്രാഫ് ചാര്‍ത്തിയിരിക്കുന്നു. അവിടെ സ്ത്രീക്ക് തന്‍റെ കയ്യക്ഷരം ചാര്‍ത്താനുള്ള സ്ഥലം പോലും അവ നീക്കി വെച്ചിട്ടില്ല. സ്ത്രീക്കുമാത്രം ശുദ്ധിയും വിശ്വസ്തതയും വിധിക്കുന്ന ആകോയ്മാ വ്യവസ്ഥയുടെ പ്രചാരകരും കാവല്‍ക്കാരും എന്ന നിലയില്‍നിന്ന സ്ത്രീയെ യാതൊരു നിലക്കും പുരുഷന് താഴെയായി കണക്കാക്കാത്ത ലിംഗസമത്വത്തിന്‍റെ നീതിയുക്തമായ ഒരു വ്യവസ്ഥയുടെ സൃഷ്ടാക്കളായി സമൂഹം അടിമുടി മാറേണ്ടതുണ്ട്”.

ജാതി വിവേചനത്തിന്‍റെയും, സ്ത്രീയെ അടിച്ചമര്‍ത്തുന്ന ആകോയ്മയുടെ സദാചാര സാമൂഹ്യ നിയമങ്ങളുടേയും കറുത്ത ചരിത്രത്തി നിന്ന് മോചനം നേടി നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങളിലൂന്നിയ ഒരു ആധുനിക മതേതര ലിബറ സമൂഹത്തിന്‍റെ സൃഷ്ടിക്കായുള്ള രൂപരേഖയും, മാര്‍ഗദര്‍ശിയുമാണ്‌ ഇന്ത്യ ഭരണഘടന. ഇതപര്യന്തം നിലവിലിരുന്നിട്ടുള്ള ഏത് ആചാരങ്ങളുടേയും വിശ്വാസങ്ങളുടെയും ഒക്കെ ആധുനിക സമൂഹത്തിലെ സ്വീകാര്യത പരിശോധിക്കപ്പെടണ്ടത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ഈ മൂല്യങ്ങളുടെ ഉരകല്ലിലാണ്.  ഭരണഘടനയുടെ വെളിച്ചത്തിലുള്ള പരിശോധനയി പരാജയപ്പെടുന്ന ആചാരങ്ങളെയും വിശ്വാസങ്ങളയുമൊക്കെ ഉപേക്ഷിക്കാ നാം തയ്യാറായേ മതിയാവൂ. സ്ത്രീയെ ഒരു സ്വതന്ത്ര വ്യക്തിയായിപോലും പരിഗണിക്കാ വിസമ്മതിച്ചിരുന്ന ആണ്‍കോയ്മയുടെ വൈകൃതങ്ങളി നിന്ന് നമ്മുടെ സമൂഹം പുറത്തകടന്നേ തീരൂ. ഈ പരിവര്‍ത്തനം സാദ്ധ്യമാക്കുന്ന മാറ്റങ്ങ സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും അവശ്യം സംഭവിക്കേണ്ടതുണ്ട്. ശബരിമലയിലെ യുവതീ പ്രവേശന നിരോധനത്തെ ദൂരേക്കളയാനുള്ള ഭരണഘടനാ നീതിപീഠത്തിന്‍റെ വിധി അത്യന്തം ചരിത്രപരമാവുന്നത് അതുകൊണ്ടാണ്. 


തവളപ്രപഞ്ചവും, ഹോക്കിങ്ങും പിന്നെ ബ്രഹ്മചര്യ കാവൽക്കാരും


തവളപ്രപഞ്ചവും, ഹോക്കിങ്ങും പിന്നെ

ബ്രഹ്മചര്യ കാവക്കാരും

-   സുരേഷ് കോടൂ



“മനുഷ്യന്‍ യുക്തിജീവിയാണെന്ന് പറയപ്പെടുന്നു. എന്‍റെ ജീവിതകാലം മുഴുവനും ഞാന്‍ അതിനുള്ള തെളിവിനായി തിരയുകയാണ്” എന്ന പ്രസിദ്ധമായ വാചകം സുപ്രസിദ്ധ ചിന്തകനായ ബെര്‍ട്രന്റ് റസ്സലിന്‍റെതാണ്. ശബരിമലയി യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിലിന്നു നടക്കുന്ന കോപ്രായങ്ങ കാണുമ്പോ റസ്സ താങ്ക എത്ര ശരിയായിരുന്നു എന്ന് നാം അറിയാതെ പറഞ്ഞുപോകും. സാക്ഷരതയില്‍ മുന്‍പന്തിയി എന്നഭിമാനിക്കുന്ന കേരളം ശാസ്ത്രബോധത്തില്‍ എത്രയോ പിന്നിലാണ്  എന്ന് ഇപ്പോഴത്തെ അസംബന്ധ നാടകങ്ങളും നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. വിദ്യാഭ്യാസവും ശാസ്ത്രബോധവും തമ്മില്‍ പ്രത്യേകിച്ച് ഒരു ബന്ധവുമില്ലെന്നും നാം വിഷമത്തോടെ വീണ്ടും അറിയുന്നു. പ്രപഞ്ച നിയമങ്ങള്‍ ക്ലാസിലിരുന്നു കാണാപ്പാടം ഉരുവിടുന്ന ശാസ്ത്ര വിദ്യാര്‍ത്ഥികളും ശിലയുടെ ബ്രഹ്മചര്യത്തിനു കാവലിരിക്കാ തെരുവിലിറങ്ങി  അപഹാസ്യരാവുന്ന അവസ്ഥയിലാണ് കേരളം എന്നത് നമ്മെ വിഷമിപ്പിക്കുന്നില്ലെങ്കി നാം നമ്മുടെ ഭാവിയെപ്പറ്റി ആശങ്കപ്പെടേണ്ടതുണ്ട്. ശാസ്ത്രമുന്നേറ്റങ്ങ നയിക്കാന്‍ മറ്റുള്ളവരും, അതിന്‍റെ ഗുണഫലമനുഭവിക്കുന്നതി ഏറ്റവും മുന്‍പിൽ ശാസ്ത്രബോധത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന നമ്മളും എന്ന അവസ്ഥ  നമ്മെ ഒട്ടും ലജ്ജിപ്പിക്കുന്നേയില്ല എന്നത് എത്ര പരിഹാസ്യമാണ്.  

കുട്ടികള്‍ മണ്ണപ്പം ചുട്ടും, മണ്ണുകൊണ്ട് ചോറും കറിയും വെച്ചു൦ ഒക്കെ കളിക്കാറുണ്ട്. അവരുടെ കളിസ്ഥങ്ങളി ചിലപ്പോ അവ ഒരു കല്ലെടുത്തുവെച്ച് അതിനെ ദൈവമാക്കി വീട്ടില്‍നിന്ന് അവര്‍ക്ക് കിട്ടുന്ന മധുരപലഹാരങ്ങ വീട്ടുകാരറിയാതെ കൊണ്ടുവന്ന കല്ലിനുമുന്നില്‍ വെച്ച് പൂജചെയ്ത കളിക്കാറുമുണ്ട്. ഇതിനെയൊക്കെ നമ്മള്‍ കുട്ടികളുടെ കുട്ടിത്തമായി മാത്രമേ പരിഗണിക്കാറള്ള. പക്ഷെ ഇതേ കളി തന്നെയാണ് നമ്മള്‍ മുതിര്‍ന്നവ ക്ഷേത്രങ്ങക്കുള്ളി ചെയ്യുന്നതും എന്ന് നാം തിരിച്ചറിയാറില്ല. വളരെ ഗൌരവതരവും പവിത്രവുമായ എന്തോ ആണ് നാം ക്ഷേത്രത്തിനുള്ളി ചെയ്യുന്നത് എന്നാണ് നമ്മുടെ ഭാവം.  നാം ചെയ്യുന്നത് ഈ കുട്ടിക്കളിയുടെ ഒരു മുതിര്‍ന്ന പതിപ്പ്  മാത്രമാണെന്ന് നമ്മള്‍ ആലോചിക്കുന്നേ ഇല്ല. യഥാര്‍ത്ഥത്തി മുതിര്‍ന്നവ കളിക്കുന്ന ഈ ‘പൊട്ടന്‍കളിയെ’ അവരുടേതായ രീതിയില്‍ അനുകരിക്കുക മാത്രമാണ് കുട്ടികള്‍ ചെയ്യുന്നത്. കുട്ടികളുടെ കളി കുട്ടിത്തമായി തിരിച്ചറിയാ കഴിയുന്ന നമുക്ക് പക്ഷെ നമ്മൾതന്നെ ചെയ്യുന്ന പ്രവര്‍ത്തികളുടെ പരിഹാസ്യത തിരിച്ചറിയാ കഴിയുന്നില്ല എന്ന് മാത്രം. തീര്‍ത്തും അര്‍ത്ഥരഹിതമായ നമ്മുടെ വങ്കത്തരങ്ങള നാം നമുക്കുതന്നെ മനസ്സിലാവാത്ത വലിയ വാക്കുകളെക്കൊണ്ടു മഹത്വവല്‍ക്കരിക്കുന്നു. താന്ത്രികവിദ്യ, ഡീറ്റി (deity) തുടങ്ങിയ അസംബന്ധങ്ങളും കാന്തികവലയം, കോസ്മിക് എനര്‍ജി തുടങ്ങിയ ബന്ധമില്ലാത്ത കുറെ വാക്കുകളും തരാതരം പോലെ കലര്‍ത്തി നാം നമ്മെത്തന്നെ ഭ്രമിപ്പിക്കുകയാണ്. അവലോസുണ്ടയും അവിലുനനച്ചതും പാലും പഴവും തിന്നുന്ന,  നമ്മുടേതുപോലുള്ള വികാരവിചാരങ്ങളും ഭാവഹാദികളും വസ്ത്രധാരണ ശീലങ്ങളും ഒക്കെയുള്ള, കുശുമ്പും കുന്നായ്മയും പ്രതികാരവാഞ്ചയും സ്വജനപ്രീതിയുമുള്ള, അപമാനിക്കപ്പെട്ടാ പ്രളയംവരുത്തി പകരം വീട്ടുന്ന വില്ലത്തരവും, സ്ത്രീ സാമീപ്യത്താ ഭംഗം വരാവുന്ന ബ്രഹ്മചര്യവും ആരോപിക്കുന്ന ഒരു ശിലാപ്രതിഷ്ഠക്ക്മുന്നി കൈകൂപ്പി തലകുമ്പിട്ടു നമ്മ ചെയ്യുന്ന കോമാളിത്തങ്ങ കണ്ട് കുട്ടിക പരിഹസിച്ചു ചിരിക്കാത്തത് അവര നാം നമ്മുടെതന്നെ ‘മിനിയേച്ചര്‍’ പതിപ്പുകളായി വളര്‍ത്തുന്നത് കൊണ്ട് മാത്രമാണ്. വിശേഷബുദ്ധിയുള്ള മറ്റേതെങ്കിലും ഒരു ജീവിവര്‍ഗം ഭൂമുഖത്തുണ്ടായിരുന്നെങ്കി അവ മനുഷ്യജീവിയുടെ സ്വന്തം ബുദ്ധിക്കു നേരെയുള്ള വിചിത്രമായ ഈ കൊഞ്ഞനം കുത്തലിനെ നോക്കി ആര്‍ത്തുചിരിച്ചേനെ.   

അടിസ്ഥാനപരമായി ദൈവവിശ്വാസവും അതിനോടനുബന്ധിച്ച ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ പ്രകൃതിക്ക് മുന്‍പി നിസ്സഹായരായിരുന്ന പ്രാചീനമനുഷ്യന്‍റെ ഭയത്തി നിന്ന് ഉടലെടുത്തതാണെന്ന് നമുക്കിന്നറിയാം. കാറ്റും, മഴയും, തീയു, പാമ്പും, പരുന്തും, സൂര്യനും, ചന്ദ്രനും  ഒക്കെ ദൈവമായിരുന്ന ആ പ്രാചീന കാലത്തനിന്ന് പക്ഷേ ദൈവത്തിനുതന്നെ കാലാനുസൃതമായ  ഒരുപാട് രൂപാന്തര വന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യനുള്ള അറിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച ദൈവവും മാറിയത്. ദൈവമെന്ന പണ്ട് ആരാധിച്ചിരുന്ന പ്രകൃതിപ്രതിഭാസങ്ങ ഒന്നൊന്നായി മനുഷ്യന്‍റെ സാമാന്യബുദ്ധിക്ക വഴിപ്പെട്ടപ്പോ  ദൈവമെന്നത് ‘ബ്രഹ്മവും’, ‘എനര്‍ജിയും’, ‘ഏതോ ഒരു ശക്തിയും’ ഒക്കെയായി ക്രമേണ സന്ദര്‍ഭത്തിനനുസരിച്ച് കൂടുത ‘സങ്കീര്‍ണവും’, ‘കുലീനവും’, ‘സോഫിസ്റ്റിക്കേറ്റഡും’ ആയി മാറി. ദൈവനിര്‍വചനങ്ങള്‍ക്ക് ‘ശാസ്ത്രീയ’ നിറമുണ്ടായിത്തുടങ്ങി.  പ്രപഞ്ച ശക്തികളുടെ മുന്നിലെ നിസ്സഹായാവസ്ഥയെ വലിയൊരളവില്‍ മനുഷ്യ കീഴടക്കിയെങ്കിലും, വര്‍ദ്ധിച്ച ജീവിതദുരിതങ്ങളുടെ നീറുന്ന നിസ്സഹായാവസ്ഥയി പകച്ചുനില്‍ക്കുന്ന മനുഷ്യാവസ്ഥ ദൈവവിശ്വാസത്തിന് കാരണമാവുന്ന സാഹചര്യത്തെ ഇന്നും നിലനിര്‍ത്തുന്നു. അതകൊണ്ട് ദൈവവിശ്വാസം ഇന്നും തുടരുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാ ‘നീ തന്നെ ബ്രഹ്മം’ എന്ന തലത്തിലേക്ക് അത് വളരുന്നതിന് പകരം, കിരീടവും ആയുധവും വിവാഹവും വിദ്വേഷവും വിരക്തിയും ആസക്തിയും ബ്രഹ്മചര്യവും ഒക്കെയുള്ള ശിലാരൂപങ്ങളും, മാനുഷിക വികാരങ്ങക്കും  പ്രലോഭനങ്ങള്‍ക്കും അടിമകളായ ദേവതാസങ്കപങ്ങളും ഒക്കെത്തന്നെയായി ആ ദൈവം ഇന്നും നിലനില്‍ക്കുന്നു എന്ന അവസ്ഥ പരിതാപകരമാണ്. ഇലക്ട്രിക്‌ ബള്‍ബിന്‍റെ പ്രകാശത്തെ നോക്കി അത് ഇലക്ട്രിക് ബള്‍ബ്‌ ആണെന്ന് അറിഞ്ഞുകൊണ്ടതന്നെ ‘ദിവ്യജ്യോതി’യെന്ന് അലറിവിളിക്കുന്ന മന്ദബുദ്ധിനിലവാരത്തി നിന്നെങ്കിലും ഒന്ന് മോചിതരാവേണ്ടേ നമ്മ? ശാസ്ത്രബോധത്തിന്‍റെ ശക്തമായ പ്രകാശത്തിനുമാത്രം തുടച്ചുമാറ്റാ കഴിയുന്ന അന്ധകാരത്തിലാണ് നമുക്കിടയിലെ ഭൂരിഭാഗവും ഇന്നും ജീവിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങ കണ്ടെത്താനും ആകാംക്ഷയും താല്പര്യവുമുള്ള തലമുറകക്കല്ല നമ്മുടെ വിദ്യാലയങ്ങളിലെ ക്ലാസ്സ്മുറിക ജന്മം നല്‍കുന്നത് എന്നതാണ്   ശിലയുടെ ബ്രഹ്മചര്യത്തെക്കുറിച്ച് തെരുവുകളി യാതൊരു വൈക്ലബ്യവുമില്ലാതെ  ‘ഉക്കണ്ടപ്പെടുന്ന’  ഒരു തലമുറ തെളിയിക്കുന്നത്.

പ്രപഞ്ചത്തെ അറിയുന്നതില്‍ നാം ഏറെ മുന്നേറിയിരിക്കുന്ന ഒരു ശാസ്ത്രയുഗത്തിന്‍റെ ഇങ്ങേതലയ്ക്കലാണ് ഇത്തരം ആഭാസങ്ങ അരങ്ങേറന്നത് എന്നത് ഏതൊരു ശാസ്ത്രമനസ്സിനെയും വേദനിപ്പിക്കും.  ഈയിടെ ബീഹാറിലെ ചില ഗ്രാമവാസിക  മഴപെയ്യിക്കാനായി തവളകളെ ഒരു കുഴിയിലിട്ടു തല്ലിക്കൊന്ന ചത്ത തവളകളെ മാലയാക്കി ഗ്രാമത്തിലെ ഒരു പുരുഷന്‍റെ കഴുത്തിലിട്ട് ആ പുരുഷ അവിടെ കൂടിയിരിക്കുന്നവരെ തെറിവിളിക്കുന്ന ഒരാചാരത്തെകുറിച്ച് പത്രവാര്‍ത്തയുണ്ടായിരുന്നു. ഇക്കാലത്തും ഇത്തരം ‘മണ്ടന്മാര്‍’ ഉണ്ടാവുമോ എന്ന് മഴയെക്കുറിച്ചറിയാവുന്ന ‘വിവരമുള്ള’ മലയാളികള്‍ പരിഹസിച്ചിരിക്കും. എന്നാ പ്രതിഷ്ഠയുടെ ബ്രഹ്മചര്യം കാക്കാ സ്ത്രീസാമീപ്യം ഒഴിവാക്കി ദൈവത്തെ സംരക്ഷിക്കുന്നതിന് ചോരപ്പുഴ ഒഴുക്കാ നടക്കുന്നതിലെ വിഡ്ഢിത്തവും അതില്‍നിന്നും ഒട്ടും കുറവല്ല എന്നത് ഇവരെ അലോസരപ്പെടുത്തുന്നേയില്ല. ഇക്കൂട്ടരും യഥാര്‍ത്ഥത്തിൽ ‘തവളകളുടെ പ്രപഞ്ചത്തി’ തന്നെയാണ് അഭിരമിക്കുന്നത്. ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും വിശദീകരിക്കുന്ന ആധുനിക പ്രപഞ്ച വീക്ഷണം ഇവരി‍ നിന്നും ഇപ്പോഴും ഏറെ ദൂരെയാണ്.

നമ്മുടെ ശാസ്ത്ര വിദ്ധ്യാര്‍ത്ഥിനിക തെരുവിലിറങ്ങേണ്ട അവസരമാണിത്.  ‘അയ്യപ്പ സംരക്ഷണ ജാഥകളില്‍’ ബാനറുകള്‍ തൂക്കി നടക്കുന്ന ‘തവള പ്രപഞ്ചത്തിലെ’ സ്ത്രീമനസ്സുകളോട് ആധുനിക ശാസ്ത്രം നല്‍കുന്ന പ്രപഞ്ചവീക്ഷണത്തെക്കുറിച്ച ഈ സന്ദര്‍ഭത്തി ശാസ്ത്ര വിദ്ധ്യാര്‍ത്ഥിനീ സമൂഹം സംസാരിക്കേണ്ടതായിട്ടുള്ളത്. ശാസ്ത്ര വിദ്ധ്യാര്‍ത്ഥിനികളുടെ ഒരു കൂട്ടായ്മ കേരളമുടനീളം ശാസ്ത്രബോധ പ്രചരണത്തിന് നേതൃത്വം കൊടുക്കട്ടെ. ദൈവത്തെ മനുഷ്യനാക്കുന്നതിലെ അയുക്തികളെ തുറന്നു കാട്ടുന്നതിനുള്ള ശ്രമമെങ്കിലുമാവട്ടെ ആ പ്രചാരണ യജ്ഞ്യം. ക്ലാസ്റൂമുകളിലെ ശാസ്ത്രപഠനം തെരുവുകളിലെ വീട്ടമ്മമാരിലേക്കെത്തട്ടെ. ജനങ്ങളെ ‘തവളകളുടെ പ്രപഞ്ചത്തില്‍’ തളച്ചിടാ നോക്കുന്നവരുടെ കുത്സിത രാഷ്ട്രീയ, ജാതീയ അജണ്ടകളെ തുറന്നു കാട്ടാനുള്ളതാകട്ടെ ഈ വിദ്യാര്‍ത്ഥിനികള്‍ നയിക്കുന്ന തെരുവുകളിലെ ശാസ്ത്ര പഠന സദസ്സുക.

പ്രപഞ്ചങ്ങൾ കൃത്യമായ ഭൌതിക നിയമങ്ങൾക്കനുസൃതമായി സ്വാഭാവികമായി പിറവിയെടുക്കുകയാണെന്നും അവയുടെ സൃഷ്ടിക്ക് ഏതെങ്കിലും പ്രകൃത്യാതീത അമാനുഷിക ശക്തികളുടേയോ ദൈവത്തിന്‍റെയോ ഒന്നും ഇടപെടൽ ആവശ്യമില്ലെന്നും ആണ് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്‌. ഈ ശാസ്ത്രസത്യമാണ് ഏറ്റവും ഒടുവി ഈ നൂറ്റാണ്ടിലെ അസാമാന്യ ശാസ്ത്രപ്രതിഭയായിരുന്ന  ലോകപ്രസിദ്ധ സൈദ്ധാന്തികഭൌതിക ശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രകാരനുമായിരുന്ന സ്റ്റീഫൻ ഹോക്കിങ്ങ് ലോകത്തോട്‌ അസന്നിഗ്ദമായി വിളിച്ചുപറഞ്ഞത്. പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണ്ണമായ സമസ്യകള്‍ക്ക് ഉത്തരം തേടിയുള്ള തന്‍റെ അന്വേഷണങ്ങളിൽ ദൈവത്തെ പാടേ മാറ്റിനിർത്താൻ കാണിച്ച സ്ഥൈര്യമാണ് ഹോക്കിങ്ങിനെ സവിശേഷനാക്കുന്നത്. അതും സ്വന്തം ജീവിതത്തിൽ നേരിട്ട ഏറ്റവും വിഷമമേറിയ വെല്ലുവിളികൾക്ക്മുന്‍പിൽപോലും പതറാതെ, വിധിയെ പഴിച്ച് വിഷാദ ജീവിതത്തിലേക്ക് വഴുതിവീഴാതെ, മൌലികവും അനതിസാധാരണമായ ഉള്‍ക്കാഴ്ചയുമുള്ള സമീകരണങ്ങളുമായി അദ്ദേഹം പ്രപഞ്ചത്തിന്‍റെ സൃഷ്ടി വികാസ പരിണാമങ്ങളെ വിശദീകരിച്ചു എന്നത് ഏറ്റവും ശ്രദ്ധേയമാണ്. വളരെ ചെറുപ്പത്തിൽ തന്നെ, ഇരുപത്തിയൊന്നാമത്തെ വയസ്സിൽ, ശരീരത്തിലെ പേശികളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യൂഹങ്ങളെ തളര്‍ത്തുന്ന മോട്ടോർ ന്യൂറോൺ എന്ന അസുഖം ബാധിച്ച ഹോക്കിങ്ങ് ശരീരത്തിലെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളുടെയും ചലന ശേഷി പൂര്‍ണമായും നഷ്ടപ്പെട്ടനിലയിലാണ് തന്‍റെ ശിഷ്ടകാലം ജീവിച്ചത്. അവസാന കാലങ്ങളില്‍ സംസാരശേഷിപോലും നഷ്ടപ്പെട്ടിരുന്നു അദ്ധേഹത്തിന്. അത്യന്തം സജീവമായ തലച്ചോറും ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ശരീരത്തിലെ ഏക അവയവമായ വലതുകയ്യിലെ ചൂണ്ടുവിരലുമായി ഹോക്കിങ്ങ് എഴുപത്തിയാറാം വയസ്സില്‍ മരിക്കുന്നതുവരെ ശാസ്ത്രലോകത്തെ ഒരേസമയം ത്രസിപ്പിക്കുകയും, അമ്പരപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതികഠിനമായ ശാരീരിക ക്ലേശങ്ങളുടെ പീഠകളിൽ ഉഴലുന്നൊരു മനുഷ്യൻ തന്‍റെ വ്യഥകളുടെ പരിഹാരമാര്‍ഗത്തിനായി ദൈവത്തെ അഭയം പ്രാപിക്കുകയല്ല ചെയ്തത്. മറിച്ച്, മനുഷ്യരാശിയുടെ അറിവുതേടിയുള്ള അനുസ്യൂതമായ യാത്രയിൽ പ്രചോദനമായി, വഴികാട്ടിയായി പ്രപഞ്ചപ്രതിഭാസങ്ങളിലെ ശാസ്ത്രനിയമങ്ങളെ അന്വേഷിച്ച ആ അപൂര്‍വമനസ്സ് അത്തരമൊരു ശക്തിയുടെ ആവശ്യകതയെത്തന്നെ നിരാകരിക്കുകയാണ് ചെയ്തത് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. പ്രപഞ്ചസൃഷ്ടിയെ വിശദീകരിക്കാൻ ഒരു ദൈവത്തിന്‍റെ സാന്നിദ്ധ്യമോ, സഹായമോ ആവശ്യമില്ലെന്ന് ഹോക്കിങ്ങ് നിരീക്ഷിച്ചു. പ്രപഞ്ച൦ ഉലയിൽ ഉരുകുന്നിടത്തുനിന്ന് ദൈവത്തെ പുറത്താക്കുകയായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങ് എന്ന മഹാപ്രതിഭ.  പ്രപഞ്ചത്തെക്കുറിച്ചുള്ള ഇത്തരം ആവേശകരമായ അറിവുകളുടെ മുന്നി ത്രസിച്ചു നില്‍ക്കുന്ന ആധുനിക ലോകത്താണ് ഇവിടെ നാം ‘തവള പ്രപഞ്ചത്തില്‍’ അഭിരമിച്ചുകൊണ്ട്  ഒരു ശിലയുടെ ബ്രഹ്മചര്യം സംരക്ഷിക്കുന്നതിനായി തെരുവകളി പൊറാട്ട് നാടകമാടുന്നത് എന്നത് സാക്ഷരതയില്‍ മുന്നിലെന്ന് അഭിമാനിക്കുന്ന നമ്മ മലയാളികളെ മുഴുവ ലജ്ജിപ്പിക്കേണ്ടതുണ്ട്

പ്രപഞ്ചത്തിന്‍റെ ഉള്ളറരഹസ്യങ്ങളുടെ ഉരുക്കഴിക്കുന്നതിനാണ് ഹോക്കിങ്ങ് തന്‍റെ ഗവേഷണജിവിതം വിനിയോഗിച്ചത്. പ്രപഞ്ചം ഉണ്ടായത് എങ്ങനെയാണെന്നും, പ്രപഞ്ചം എന്തുകൊണ്ട് ഇങ്ങനെയാണെന്നും, പ്രപഞ്ചത്തിന്‍റെ ചലനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളെന്താണെന്നുമാണ് ഹോക്കിങ്ങ് അന്വേഷിച്ചത്. എന്തുകൊണ്ടാണ് ഒന്നുമില്ലാതിരിക്കുന്നതിനുപകരം ഈ കാണുന്ന വസ്തുക്കളൊക്കെ ഉണ്ടായിരിക്കുന്നത്? എന്തുകൊണ്ടാണ് പ്രപഞ്ചം നാം ഇന്ന് കാണുന്ന രീതിയിലുള്ള ചില നിശ്ചിത നിയമങ്ങൾനുസൃതമായി ചലിക്കുകയും മറ്റൊരു രീതിയിൽ അഥവാ മറ്റൊരു കൂട്ടം നിയമങ്ങൾക്കനുസൃതമായി ചലിക്കുന്നതല്ലാതിരിക്കുകയും ചെയ്യുന്നത്? ജീവിതത്തിന്‍റെയും, പ്രപഞ്ചത്തിന്‍റെയും, മറ്റെല്ലാറ്റിന്‍റെയും ഏറ്റവും അടിസ്ഥാനപരവും ആത്യന്തികവുമായ ചോദ്യമാണിത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള അത്യപൂര്‍വവും അതീവസഫലവുമായ ഒരു ജ്ഞ്യാനയാത്ര ആയിരുന്നു ഹോക്കിങ്ങിന്‍റെ ജീവിതം. ഈ ചോദ്യങ്ങളിലടങ്ങിയ പ്രപഞ്ചരഹസ്യങ്ങൾ ശാസ്ത്രനിയമങ്ങളുടെ താക്കോലിട്ടു തുറന്നുകൊണ്ടാണ് ഹോക്കിങ്ങ് വിശദീകരിച്ചത്.  ഈ വിശദീകരണങ്ങള്‍ അറിയാനാണ് നാം ശ്രമിക്കേണ്ടത്. നമുക്ക് ചുറ്റുമുള്ള ശാസ്ത്ര പ്രതിഭാസങ്ങളെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ രീതിയിലുള്ള അന്വേഷണങ്ങളിലൂടെ മനസ്സിലാക്കുകയും ചെയ്തു കൊണ്ടാണ് നാം പുരോഗമിക്കുന്നത്. അല്ലാതെ പ്രാചീന ആചാരങ്ങളെയും വിശ്വാസങ്ങളെയും അറിവുകളെയും മുറുകെപ്പിടിച്ചുകൊണ്ടല്ല. പ്രപഞ്ചത്തെക്കുറിച്ചു നമുക്കുള്ള അറിവ് അനേക നൂറ്റാണ്ടുകളുടെ അന്വേഷണങ്ങളുടെയും, അനുഭവങ്ങളുടെയും ഫലമായി നമുക്ക് സ്വായത്തമായതാണ്. അത്താത് കാലങ്ങളില്‍ നിലവിലിരുന്നിരുന്ന വിശ്വാസാചാരങ്ങളുടെ കടുംപിടുത്തങ്ങളിനിന്ന് കുതറിമാറിത്തന്നെയാണ് ഇത് സാദ്ധ്യമായതും.

ഉദാഹരണത്തിന്, പ്രാചീന ഭാരതീയര്‍ വിശ്വസിച്ചിരുന്നത് ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങളെക്കൊണ്ടാണ് പ്രപഞ്ചം നിര്‍മിച്ചിരിക്കുന്നത് എന്നാണ്. ആകാശം ഒഴികെയുള്ള ബാക്കി നാല് ധാതുക്കളെ കൊണ്ടാണ് ഇക്കാണുന്ന എല്ലാം ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് അരിസ്റ്റോട്ടില്‍ ഉള്‍പ്പെടെയുള്ള പ്രാചീന ഗ്രീക്കുകാർ കരുതിയിരുന്നത്. പിന്നീട് ഈ പഞ്ചഭൂതങ്ങളടക്കമുള്ള പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നിർമിക്കപ്പെട്ടിരിക്കുന്നത് ‘പരമാണു’ എന്ന് കണാദനെന്ന ഭാരതീയ ചിന്തകനും, ആറ്റം എന്ന് ഡെമോക്രിറ്റസ് എന്ന ഗ്രീക്ക് ചിന്തകനും ഒക്കെ വിളിച്ച മൌലിക കണത്താലാണ് എന്ന് തിരുത്തപ്പെട്ടു. വീണ്ടും വിഭജിക്കാനാവാത്ത അടിസ്ഥാനകണമാണ് ആറ്റം എന്നായിരുന്നു വളരെക്കാലം വിശ്വസിച്ചിരുന്നത്. 1897ൽ ജെ.ജെ.തോംസണ്‍ എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ആറ്റത്തിനുള്ളിലെ ഇലക്ട്രോൺ എന്ന കണം കണ്ടുപിടിച്ചതോടെയാണ് ആറ്റം എന്നത് വിഭജിക്കാനാവാത്ത അടിസ്ഥാനകണ൦ അല്ലെന്നും ആറ്റത്തിനെ വീണ്ടും വിഭജിക്കാൻ കഴിയുമെന്നും മനുഷ്യന്‍ അറിഞ്ഞത്. ഇന്ന് നമുക്കറിയാം ആറ്റത്തിനുള്ളിൽ പ്രോടോണ്‍ ന്യൂട്രോൺ തുടങ്ങിയ കണങ്ങളും അടങ്ങിയിട്ടുണ്ടെന്നും ഈ കണങ്ങൾതന്നെ അതിലും ചെറിയ ‘ക്വാര്‍ക്സ്’ എന്നറിയപ്പെടുന്ന മൌലികകണങ്ങളെക്കൊണ്ട് ഉണ്ടാക്കിയതാണെന്നും. ഇതിലും ചെറിയ അടിസ്ഥാന കണങ്ങളെ നാളെ കണ്ടെത്തിക്കൂടായെന്നുമില്ല. ഇത്തരത്തില്‍ ക്വാര്‍ക്സ് കണങ്ങളെകൊണ്ടുണ്ടാക്കിയ ദ്രവ്യമാണ്‌ (matter) മനുഷ്യനുൾപ്പെടെ നമുക്ക് ചുറ്റും കാണുന്ന എല്ലാ വസ്തുക്കളും, ഭൂമിയും, സൂര്ര്യനും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും ഒക്കെ. ഇത്തരത്തിലുണ്ടായ പ്രപഞ്ചത്തെ നയിക്കുന്ന നിയമങ്ങളെ അറിഞ്ഞുകൊണ്ടാണ്‌ മനുഷ്യ ഇന്ന് നാം കാണുന്ന ഈ പുരോഗതികളൊക്കെ നേടിയത്. നമുക്ക് ഇന്ന് അനുഭവിക്കാന്‍ കഴിയുന്ന എല്ലാവിധ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും ഈ അറിവിന്‍റെ വെളിച്ചത്തി കൈവരിച്ചതാണ്‌. നിലവിലിരുന്നിരുന്ന ആചാര വിശ്വാസങ്ങളെ തകിടം മറിച്ചുകൊണ്ട് തന്നെയാണ് മനുഷ്യന്‍ പ്രപഞ്ചത്തെ കൂടുത അടുത്തറിഞ്ഞത്. ശാസ്ത്രത്തിന്‍റെ ഈ അറിവുകളും ശാസ്ത്രബോധത്തിലൂന്നിയ ശാസ്ത്രത്തിന്‍റെ അന്വേഷണ രീതികളുമൊക്കെ ഇനിയുമേറെ ആഴത്തി നമ്മുടെ സമൂഹത്തിൽ വെരോടേണ്ടതുണ്ട്. ശാസ്ത്രജ്ഞ്യരും, ശാസ്ത്ര വിദ്യാര്‍ഥികളും, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും ഒക്കെ ഇത്തരമൊരു ശ്രമത്തിന് നേതൃത്വം കൊടുക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാൽ നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ ചിലരെങ്കിലും തങ്ങളുടെ ഈ ഉത്തരവാദിത്വം മറക്കുന്നു എന്ന് മാത്രമല്ല വളരെ അപകടകരമായ പ്രത്യാഘാതം സൃഷ്ടിക്കാവുന്ന തരത്തിൽ സമൂഹത്തിൽ അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ജാതി-മത ചേരിതിരിവുകളുടെയും വിഷവിത്തുകൾ വിതക്കുന്നതിൽ വ്യാപ്രൃതരായിരിക്കുകയും ചെയ്യുന്നു. വിനാശത്തിന്‍റെ വഴിയിലൂടെയാണ് ഇത്തരക്കാർ സമൂഹത്തെ നയിക്കുന്നത് എന്ന് നാം തിരിച്ചറിയണം.

അറിവ് തേടിയുള്ള മനുഷ്യന്‍റെ യാത്രയി പുരോഗതിയുടെ റോഡ ഉപരോധിക്കുന്ന ഒരു വിഭാഗം എന്നും ചരിത്രത്തി ഉണ്ടായിട്ടുണ്ട്. ലോകം അവരോടൊപ്പം നടന്നിരുന്നെങ്കില്‍ ഇന്നും നമ്മ മാറ് മറയ്ക്കാതെ കൂര്‍ത്ത കരിങ്കല്ലുകളമായി കാട്ടി വേട്ടയാടി നടക്കുമായിരുന്നു. അത്തരക്കാരെ അവഗണിച്ച ലോകം മുന്നോട്ടുപോയത് കൊണ്ടാണ് അതേകൂട്ടരുടെ പിന്‍ഗാമികള്‍ക്ക് ഇന്ന്  നല്ല വസ്ത്രം ധരിച്ച് കാറകളി വന്നിറങ്ങി പുത്തന്‍ മൊബൈ ഫോണി കൂട്ടകാരെ വിളിച്ചുകൂട്ടി വീണ്ടും റോഡുപരോധിക്കാകഴിയുന്നത്‌. അതുകൊണ്ട് നമ്മുടെ നിലവിലുള്ള പ്രപഞ്ചബോധത്തിന് നേരെയും, അറിവിനായുള്ള മനുഷ്യന്‍റെ അന്വേഷണ ശ്രമങ്ങള്‍ക്ക് നേരെയും, സ്വതന്ത്രവും നീതിപൂര്‍വവുമായ ഒരു സമൂഹ സ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ക്ക് നേരെയും കൊഞ്ഞനം കുത്തുന്ന പ്രതിലോമ ആചാര വിശ്വാസങ്ങ മാറ്റപ്പെടുക തന്നെ വേണം. അതിനെതിരെയുള്ള ഉപരോധങ്ങള്‍ തീര്‍ക്കുന്നത് ‘തവള പ്രപഞ്ചത്തില്‍’ നിന്ന് പുറത്തുവരാ വിമുഖതയുള്ളവരാണ്. ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിതന്നെയാണ് അവര്‍ക്ക് കാലം നിശ്ചയിച്ചിട്ടുള്ള സ്ഥാനം.